വൈദ്യുതി കിട്ടാനില്ല; നിയന്ത്രണം തുടരും

വൈദ്യുതി കിട്ടാനില്ല; നിയന്ത്രണം തുടരും
View on original source
Category: Financial
Share
Archive
Like
തിരുവനന്തപുരം | കൂടിയ വിലക്ക് വാങ്ങാന്‍ തയ്യാറായാലും പവര്‍ എക്സ്ചേഞ്ച് പ്രകാരം വൈദ്യുതി കിട്ടാനില്ലെന്നതിനാല്‍ രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ കെ എസ് ഇ ബി. നിലവിലെ സാഹചര്യത്തില്‍ ഈ മാസം മുഴുവന്‍ വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് വിവരം. വൈകിട്ട് ആറ് മുതല്‍ അര്‍ധരാത്രി 12 വരെയുള്ള സമയങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ 15 മിനുട്ട് മുതല്‍ അരമണിക്കൂര്‍ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം. ടെന്‍ഡര്‍ വിളിച്ചിട്ടും ആവശ്യത്തിന് വൈദ്യുതി കിട്ടാനുള്ള കരാര്‍ ലഭിക്കാത്തതാണ് കെ എസ് ഇ ബിയെ പ്രതിസന്ധിയിലാക്കിയത്. രാജ്യത്തെ താപനിലയങ്ങള്‍ വൈദ്യുതി ഉത്പാദനം കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവിലും കേന്ദ്ര പൂളില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതി വിഹിതത്തിലും കുറവ് നേരിടുന്നുണ്ട്. ഇതോടൊപ്പം മഴ കുറഞ്ഞതും ചൂട് കടുത്തതും കാരണം വൈദ്യുതി ആവശ്യകതയില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. പ്രതിദിനം 500 മുതല്‍ 600 വരെ മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. പവര്‍ എക്സ്ചേഞ്ചുകളില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ഉയര്‍ന്ന വിലക്ക് വാങ്ങാന്‍ തയ്യാറായിട്ടും ഹ്രസ്വകാല കരാറുകള്‍ക്കുള്ള ടെന്‍ഡറുകള്‍ പരാജയപ്പെട്ടത് പ്രതിസന്ധി ഇരട്ടിയാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഉയര്‍ന്ന വില നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബി ശ്രമിക്കുന്നുണ്ടെങ്കിലും പവര്‍ എക്സ്ചേഞ്ചുകളില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവുമുണ്ട്. നിലവില്‍ ലോഡ്ഷെഡിംഗ് പരമാവധി കുറക്കുന്നത് ജലവൈദ്യുതി ഉത്പാദനം അഞ്ച് ദശലക്ഷം യൂനിറ്റ് വര്‍ധിപ്പിച്ചാണ്. അണക്കെട്ടുകളില്‍ വെള്ളം കുറഞ്ഞതും ആശങ്കയുണ്ടാക്കുന്നുണ്ട്. പല കരാറുകളിലായി 12 രൂപ വരെയാണ് കമ്പനികള്‍ വൈദ്യുതിക്ക് ചോദിക്കുന്നതെന്നതും ബോര്‍ഡിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിട്ടുണ്ട്. അതേസമയം, സ്വാപ് കരാര്‍ അവസാനിക്കുന്നത് നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ഈ മാസം പകുതിയോടെ ഒരു സ്വാപ് കരാര്‍ അവസാനിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വേനല്‍ക്കാലത്ത് വാങ്ങിയ വൈദ്യുതിക്ക് പകരമായി പ്രതിദിനം 350 മെഗാവാട്ടോളം വൈദ്യുതി ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ കേരളം തിരികെ നല്‍കണമായിരുന്നു. സെപ്തംബര്‍ പകുതിയോടെ ഈ കാലാവധി തീരുന്നതിനാല്‍ ഇനി ഇത്രയും വൈദ്യുതി പുറത്തേക്ക് നല്‍കേണ്ടി വരില്ല. Content Highlights: Kerala is facing a severe shortage of electricity supply across the state. Authorities have confirmed that power restrictions will continue until the crisis is resolved. Consumers are advised to minimize power usage during peak hours. വൈദ്യുതി കിട്ടാനില്ല; നിയന്ത്രണം തുടരും മുംബൈയില്‍ തുരങ്കത്തിലൂടെ ആഡംബര വാഹനങ്ങളുമായി റേസിംഗ്; ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ് ഡല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ സ്വത്തുവിവരങ്ങള്‍ പൂര്‍ണമായി നല്‍കിയില്ലെന്ന ഹരജി; മുഹമ്മദ് റിയാസും ഭാര്യ വീണയും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ് പശ്ചിമേഷ്യയിലെ യു എസ് എണ്ണ-വാതക കമ്പനികള്‍ ആക്രമിക്കും; മുന്നറിയിപ്പുമായി ഇറാന്‍ 'ചന്ദ്രന്‍ അമേരിക്കയുടേത്'; വിചിത്ര അവകാശവാദവുമായി ട്രംപ്

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.