'മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം'; വിശദീകരണവുമായി സുപ്രഭാതം എഡിറ്റർ

'മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ  മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം'; വിശദീകരണവുമായി സുപ്രഭാതം എഡിറ്റർ
View on original source
Category: Politics
Share
Archive
Like
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വിശദീകരണവുമായി സുപ്രഭാതം മാനേജിങ് എഡിറ്റർ ടിപി ചെറൂപ്പ. മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ആണെന്ന് എഡിറ്റർ വ്യക്തമാക്കി. ആഴ്ചയിൽ ഒരു ദിവസം മുഖപ്രസംഗത്തിന് പകരം വ്യക്തികളെക്കുറിച്ച് സുപ്രഭാതം ഒരു കോളം നൽകാറുണ്ട്. അതാണ് ഈ ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. അത് സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടായി. മര്യാദയ്ക്ക് സംസാരിക്കണം എന്നത് സുപ്രഭാതത്തിന്റെ തലക്കെട്ട് അല്ല, 'ക്വാട്ട്' നൽകിയാണ് ആ തലക്കെട്ട് കൊടുത്തതെന്നും സുപ്രഭാതം മാനേജിങ് എഡിറ്റർ ടിപി ചെറൂപ്പ വ്യക്തമാക്കി. സുപ്രഭാതത്തിൽ മുഖ്യമന്ത്രിക്കെതിരായ കടന്നാക്രമണത്തിനെതിരെ സമസ്തയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ലേഖനത്തിന് പിന്നിൽ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം എന്നായിരുന്നു ആക്ഷേപം. 'സുപ്രഭാതം' എഡിറ്റോറിയലിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനത്തോടുള്ള കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയായിരുന്നു ലേഖനം. 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിൽ മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ സമസ്ത മുഖപത്രം ആഞ്ഞടിച്ചിരുന്നു. മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരെയുള്ള പ്രസ്താവനയെന്നാണ് ലേഖനം കുറ്റപ്പെടുത്തിയത്. കാന്തപുരത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ നിലപാട് 'കുരുടൻ ആനയെ തൊട്ടതുപോലെ' മാത്രമാണെന്ന് വിശേഷിപ്പിച്ച മുഖപത്രം, മുൻകാലങ്ങളിൽ സതീശൻ സ്വീകരിച്ച നിലപാടുകളെയും ഓർമ്മിപ്പിക്കുന്നുണ്ട്. ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിർത്ത രാഷ്ട്രീയ നേതാവാണ് സതീശനെന്നും, എന്നാൽ ഇന്ന് അദ്ദേഹം സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നത് ഇരട്ടത്താപ്പാണെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു, സുഹൃത്ത് അറസ്റ്റിൽ ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയം, മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്തത് അപലപനീയമെന്ന് രാജീവ് ചന്ദ്രശേഖർ സംഘടനാ വീഴ്ചകളിൽ പരാമർശമില്ല, സ്ഥാനാർത്ഥി നിർണയം പാളിയെന്നും പറയുന്നില്ല; സിപിഎം സംസ്ഥാന സമിതിയിൽ കരട് റിപ്പോർട്ടിനെതിരെ വിമർശനം ലൈംഗിക പീഡനക്കേസ്; ആലപ്പുഴയിൽ നൃത്താധ്യാപകൻ അറസ്റ്റിൽ

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.