മെസ്സി വീണ്ടും ബാലൺദ്യോർ പോരാട്ടത്തിൽ..! ക്രിസ്റ്റ്യാനോയ്ക്ക് ഇടമില്ല

മെസ്സി വീണ്ടും ബാലൺദ്യോർ പോരാട്ടത്തിൽ..! ക്രിസ്റ്റ്യാനോയ്ക്ക് ഇടമില്ല
View on original source
Category: Sports
Share
Archive
Like
പാരീസ്: ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്‌കാരങ്ങളിലൊന്നായ ബാലൺദ്യോറിനായുള്ള 2026ലെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. 30 താരങ്ങളാണ് പട്ടികയിലുള്ളത്. മുൻ അർജന്റീന നായകൻ ലയണൽ മെസ്സി, ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ, സ്പാനിഷ് താരങ്ങളായ ലമീൻ യമാൽ, പാവു കുബാർസി, റോഡ്രി എന്നിവർ പട്ടികയിൽ ഇടം നേടി. ഒക്ടോബർ 26നാണ് പുരസ്‌കാരച്ചടങ്ങ് നടക്കുക. അതേസമയം, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ ഇടംനേടിയില്ല. അർജന്റീന ദേശീയ ടീമിനും ഇന്റർ മയാമിക്കുമായി നടത്തിയ മികച്ച പ്രകടനമാണ് മെസ്സിയെ വീണ്ടും പട്ടികയിലെത്തിച്ചത്. 49 മത്സരങ്ങളിൽ നിന്ന് 45 ഗോളുകളും 30 അസിസ്റ്റുകളും നേടിയ മെസ്സി, മയാമിയെ എംഎൽഎസ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അർജന്റീനയ്ക്കായി ലോകകപ്പിലും മികച്ച പ്രകടനം നടത്തിയ താരം ടീമിനെ ഫൈനലിലെത്തിച്ചു. ഇതോടെ 17-ാം തവണയാണ് മെസ്സി ബാലൺദ്യോറിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടുന്നത്. തോൽവികൾക്ക് പിന്നാലെ പാക് ടീമിൽ അന്വേഷണം! ഡ്രസ്സിങ് റൂമിൽ സംഭവിച്ചതെന്ത്? കഴിഞ്ഞ വർഷത്തെ ജേതാവ് ഉസ്മാൻ ഡെംബലെയും ഇത്തവണ പട്ടികയിലുണ്ട്. പിഎസ്ജിക്കും ഫ്രഞ്ച് ദേശീയ ടീമിനുമായി മികച്ച പ്രകടനം നടത്തിയ ഡെംബലെ 51 മത്സരങ്ങളിൽ 26 ഗോളുകളും 14 അസിസ്റ്റുകളും നേടി. ചാമ്പ്യൻസ് ലീഗ്, ലീഗ് 1, യൂറോപ്യൻ സൂപ്പർ കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ്, ഫ്രഞ്ച് സൂപ്പർ കപ്പ് എന്നിവ പിഎസ്ജിക്കൊപ്പം നേടി. ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയ എംബാപ്പെയും ശക്തമായ മത്സരാർത്ഥിയാണ്. സീസണിൽ കിരീടം നേടാനായില്ലെങ്കിലും 58 ഗോളുകളും 13 അസിസ്റ്റുകളും നേടിയതാണ് എംബാപ്പെയുടെ പ്രധാന നേട്ടം. സ്പെയിനിനായി ലോകകപ്പ് കിരീടം നേടിയ ലമീൻ യമാലിനും റോഡ്രിക്കും പുരസ്‌കാര സാധ്യത കൂടുതലാണ്. 57 മത്സരങ്ങളിൽ 25 ഗോളുകളും 20 അസിസ്റ്റുകളും നേടിയ യമാൽ ലോകകപ്പിനൊപ്പം ബാഴ്സലോണയ്ക്കായി ലാ ലിഗയും സൂപ്പർ കപ്പും സ്വന്തമാക്കി. ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട റോഡ്രിയും പട്ടികയിലെ പ്രധാന പേരാണ്. പാവു കുബാർസി, ഫാബിയാൻ റൂയിസ്, മാർക്ക് കുക്കുറയ്യ, ഫെറാൻ ടോറസ് എന്നിവരുൾപ്പെടെ മറ്റ് സ്പാനിഷ് താരങ്ങളും ചുരുക്കപ്പട്ടികയിലുണ്ട്. ഒക്ടോബർ 26ന് പുരസ്‌കാര പ്രഖ്യാപനം നടക്കുമ്പോൾ മെസ്സിക്ക് 17-ാം തവണയും നേട്ടമാകുമോ എന്നതിലാണ് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ.

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.